2008, നവംബർ 30, ഞായറാഴ്‌ച

ടീവി സീരിയലുകള്‍ മലയാളിയോട് ചെയ്യുന്നത് .


കേരളീയ സമൂഹത്തിന്റെ നവോഥാനത്തില്‍ നമ്മുടെ ടീവി സീരിയലുകള്‍ വഹിക്കുന്ന പങ്കെന്ത് എന്ന ചോദ്യം ,ഒരു പങ്കുമില്ല എന്ന കൃത്യമായ ഉത്തരത്തിലേക്ക്‌ നമ്മെ നയിക്കുന്നു. പിന്നെ എന്തിന് കാണുന്നുവെന്ന് ചോദിച്ചാല്‍ വെറുതെ എന്നാവും ഉത്തരം. പക്ഷെ, നിരുപദ്രവമെന്ന് നമ്മള്‍ വിശ്വസിക്കുന്ന ഈ നേരംപോക്ക് പ്രേക്ഷകമനസ്സിലേക്ക്,പ്രത്യേകിച്ചും കുട്ടികളുടെ മനസ്സിലേക്ക് ഒളിച്ചുകടത്തുന്ന ആയുധങ്ങള്‍ ,അവയുടെ മൂര്‍ച്ച എത്രയുന്ടെന്നറിയുവാന്‍ നാം അധികമൊന്നും കാത്തിരിക്കേണ്ടിവരികയില്ല.കാരണം പുരോഗമന ആശയങ്ങളില്‍ നിന്ന് പിന്തിരിപ്പന്‍ മതാത്മക ആശയങ്ങളിലേക്കുള്ള കേരളീയ സമൂഹത്തിന്റെ പിന്മടക്കം അനേകം ഉദാഹരണങ്ങളില്‍ നിന്ന്,സംഭവങ്ങളില്‍ നിന്ന് മാധ്യമങ്ങളില്‍നിന്നു നാം തിരിച്ചറിയുകയും പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. നിസ്സംഗത മലയാളിയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ ജാതി മത ധ്രുവീകരണത്തിന് ആക്കം കൂട്ടുക എന്ന ക്ഷുദ്രകര്‍മ്മമാണ് നമ്മുടെ സീരിയലുകള്‍ നിര്‍വഹിക്കുന്നത്. സ്ത്രീ വിരുദ്ധ ആശയങ്ങളുടെ സമ്മേളന ഇടങ്ങളാണ് സീരിയലുകള്‍. പരമ്പരാഗത സ്ത്രീ സംങല്‍പ്പങ്ങളുടെ വാര്‍പ്പുകള്‍. ചിന്തിയ്ക്കാന്‍ കഴിയാത്ത ,സംവദിക്കാന്‍ കഴിയാത്ത ,ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ കഴിയാത്ത ഒരു തലമുറയുടെ സൃഷ്ട്ടിയിലൂടെ മാത്രമെ കേരളത്തിലെ ഭാവിതലമുറയെ തങ്ങളുടെ ആലയില്‍ തളച്ചിടാന്‍ കഴിയൂ എന്ന് ജാതി മത ശക്തികള്‍ക്കറിയാം.അതിനുള്ള ഭൂമിക സീരിയലുകള്‍ ഒരുക്കിക്കൊടുതുകൊണ്ടിരിക്കുകയാണ്.

2008, നവംബർ 19, ബുധനാഴ്‌ച

ഒരു ഒടിഞ്ഞ ചില്ലയെന്കിലും........


ഇന്നു ഞാനൊരു പ്രാവിനെ കണ്ടു.എന്റെ മാത്രം ലോകമായ എന്റെ മുറിക്കു മുകളില്‍ അത് കൂടൊരുക്കിയിരിക്കുന്നു.രാത്രി കാതോര്‍ത്തിരുന്നാല്‍ അതിന്റെ കുറുകല്‍ കേള്ക്കാം. ഇണയോടുള്ള അതിന്റെ പ്രണയപരിഭവങ്ങള്‍രാത്രികളില്‍ ഞാന്‍ കേള്‍ക്കാറുണ്ട് . മനുഷ്യഭാഷക്കുമപ്പുറത്തു സ്നേഹത്തിന്റെ നിരവുണ്ട് അവരുടെ ഭാഷക്ക്. ഇപ്പോള്‍ ആ പ്രാവ് തനിച്ചായിരിക്കുന്നു. കാറ്റിന്റെ വേഗം കൊണ്ടായിരിക്കാം അതിന് പറക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരു ഒടിഞ്ഞ മരച്ചില്ലയെന്കിലും കിട്ടിയിരുന്നെന്കില്‍ അതിന് അവിടെ അഭയം പ്രാപിക്കാമായിരുന്നെന്നു എനിക്ക് തോന്നി. പക്ഷെ...

പുസ്തകത്തില്‍ മനസ്സുറക്കാതെ ആ കാഴ്ചയില്‍ ഞാന്‍ ഉഴറി. എവിടേയോ ഒരു നൊന്ബരം.പലരും എന്നോട് പറയാറുണ്ട് "നിനക്കു സ്നേഹിക്കാനെ അറിയൂ. ആരെയും വേദനിപ്പിക്കാന്‍ നിനക്കു കഴിയില്ല."

അതെ,അത് മാത്രമെ എനിക്ക് കഴിയു .
.മറ്റൊരു സ്നേഹം തുളുമ്പുന്ന ഹൃദയത്തെ സ്നേഹം നല്കി സ്വന്തമാക്കി . അവിടയാണോ എനിക്ക് പിഴച്ചത്...?എന്റെ കണ്ണില്‍ അല്ലെങ്കിലും സമൂഹത്തിന്റെ കണ്ണില്‍ ആ സ്നേഹം പിഴവുതന്നെയായിരുന്നു. പ്രതിവിധിയില്ലാത്ത തെറ്റ്.ഇന്നെന്റെ മനസ്സ്അലയുകാണ്.കാറ്റിനോടും പുഴയോടും പച്ചപ്പുകലോടും ഞാന്‍ചോദിച്ചു. ആരും കേട്ടില്ല. സമൂഹത്തിനുവേണ്ടി ഞാന്‍ കുഴിച്ചുമൂടിയ എന്റെ സ്നേഹത്തിനുവേണ്ടി ഞാന്‍ മൂന്നുലോകങ്ങളിലും തിരഞ്ഞു. ഇതാ, ഭ്രാന്ത് എന്നെ കീഴ്പ്പെടുത്തുന്നു. ഞാന്‍ പൊട്ടിത്തെറിക്കുന്നു. അതിന്റെ ഒച്ചയില്‍ സമൂഹം കിടുങ്ങും .
ഒരു പക്ഷെ ഇതു തന്നെയാണോ ആ പ്രാവിനും സംഭവിച്ചിരിക്കുകഅത് തേടുന്നതും നഷ്ടസ്നേഹം തന്നെയാണോ? അറിയില്ല.ഇനി ഒരിക്കലും ഞാന്‍ അതറിയില്ല.
ഫര്‍സാന കെ

Web Site Usage Statistics
Lisa Kay jewelry