2008, ഡിസംബർ 25, വ്യാഴാഴ്‌ച

ഹൃദയം തകരുന്ന ശബ്ദം


നിന്‍ മുറിവില്‍ നിന്നൊഴുകുന്ന രക്തം
തകര്‍ന്ന എന്‍ ഹൃദയത്തില്‍ നിന്നാകട്ടെ.
നിന്‍ കനവില്‍ വിരിയുന്ന പുഞ്ചിരി
എന്‍ മൃത ശയ്യയില്‍ നിന്നാകട്ടെ.
നിന്നോട് എനിക്കുള്ള സ്നേഹം
മഷിത്തണ്ടു കൊണ്ടു മയ്ക്കാനാവില്ല.
നീ എന്നെ ശപിച്ചാലും
ഞാന്‍ മോക്ഷത്തിനായ്‌ കാത്തിരിക്കും.
എന്‍ ഹൃദയത്തെ ആയിരം കഷ്ണങ്ങളാക്കി
നീ മുറിച്ചു വിറ്റാലും
നിനക്കായ് അത് മിടിച്ചുകൊണ്ടിരിക്കും.
നിന്‍ തംബുരുവിന്റെ താളം
തകര്‍ന്ന എന്‍ ഹൃദയത്തിന്‍ താളമാകട്ടെ.
വിനീഷ വി

2008, ഡിസംബർ 12, വെള്ളിയാഴ്‌ച

ഖലീല്‍ ജിബ്രാന്‍


സെഡാര്‍ വൃക്ഷതോപ്പുകളും കുന്നുകളും തടാകങ്ങളും മഞ്ഞു പൊഴിയുന്ന പുലരികളും നിലാവൊഴുകുന്ന രാത്രികളും.....ദൈവത്തിന്റെ അപാരമായ അനുഗ്രഹങ്ങള്‍ നിറഞ്ഞ ലബനോനിലെ ആ "വിശുദ്ധ താഴ്വര"യില്‍ ഖലീല്‍ ജിബ്രാന്‍ പിറന്നു .സ്നേഹവും സംഗീതവും ജീവിതവും ത്യാഗവും തന്റെ മിസ്റ്റിക് കാവ്യങ്ങളിലൂടെ ലോകത്തെ പഠിപ്പിച്ചു അദ്ദേഹം. മതത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് സ്വതന്ത്രരാവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ആദ്യപ്രണയം ദുരന്തത്തില്‍ കലാശിച്ചപ്പോള്‍ അത് ജിബ്രാന്റെ ഹൃദയത്തിനേറ്റ വലിയൊരു മുറിവായി. തന്റെഹാലദാഹിര് ഒരു ബിഷപ്പിന്റെ അനന്തിരവന്റെ പത്നിയായപ്പോള്‍ ജിബ്രാന്‍ തകര്‍ന്നുആ തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ ജിബ്രാന്‍ തെരഞ്ഞെടുത്തത് നോവലിന്റെ മാര്‍ഗം ആയിരുന്നു. അങ്ങനെ ഒടിഞ്ഞ ചിറകുകളിലൂടെ അദ്ദേഹം ഹാലാദാഹിരിനെ സലമകരാമി എന്ന പേരില്‍ പുനസ്രിഷ്ട്ടിച്ചു.മുപ്പതിഎട്ടാം വയസ്സില്‍ ആ സൂര്യന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു.


ഫൈരൂസ ഇ