2009, ഏപ്രിൽ 18, ശനിയാഴ്‌ച

പിടഞ്ഞമരുന്ന നിലവിളികള്‍



സ്ത്രീ........

നീ ഓര്‍ക്കുന്നുവോ...
നീ വന്നത് അവളില്‍ നിന്നായിരുന്നു.
ഭൂമിയുടെ മാതാവായ അവള്‍
നിലാവുപോലെ പുഞ്ചിരി തൂകി
നന്മയുടെ വിളക്കേന്തി നിന്നു
പക്ഷെ,മറ്റാര്‍ക്കോവേണ്ടി അവള്‍
വിപണിയുടെ ഉപ്പായി.
ദുരന്തം കടലുപോലെ അവളെ
വെള്ള പുതപ്പിച്ചു.
അവളുടെ ഹൃദയം പിടഞ്ഞമരുമ്പോള്‍
പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളികള്‍
നിന്നെ വന്നു തൊട്ടുകൊണ്ടേയിരിക്കും.
ബുഷ ടി.പി.(+2)

2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

സ്വപ്നത്തിന്റെ വന്‍‌കരകള്‍.


പിറന്നു വീഴുന്നത് കരഞ്ഞു കൊണ്ടു തന്നെ .
ഭയപ്പാടില്ലാതെ ഗര്‍ഭപാത്രത്തില്‍ അന്തിയുറങ്ങി-
കുസൃതി കാട്ടിയൊടുവില്‍
തലയും കുത്തി യഥാര്‍ത്ഥ ലോകത്തിലേക്ക്‌.

പ്രഭാതവും പൊട്ടിയാണ് വിടരുന്നത്.
കോപം കൊണ്ടാണ് സൂര്യന്‍ തുടുത്തത്.
പ്രതിഷേധമായി കാക്കകള്‍ കരഞ്ഞു
വെളിച്ചം മുഖത്തടിച്ചപ്പോള്‍.

ചീവീടുകള്‍ നൃത്തം വക്കുന്നു:
പാട്ടു പാടുന്നു.
എരണ്ടകള്‍ കൂട്ടമായി ഇരുട്ടിലേക്ക് .
സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല.
ഫര്‍സാന കെ (+2)