2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

സ്വപ്നത്തിന്റെ വന്‍‌കരകള്‍.


പിറന്നു വീഴുന്നത് കരഞ്ഞു കൊണ്ടു തന്നെ .
ഭയപ്പാടില്ലാതെ ഗര്‍ഭപാത്രത്തില്‍ അന്തിയുറങ്ങി-
കുസൃതി കാട്ടിയൊടുവില്‍
തലയും കുത്തി യഥാര്‍ത്ഥ ലോകത്തിലേക്ക്‌.

പ്രഭാതവും പൊട്ടിയാണ് വിടരുന്നത്.
കോപം കൊണ്ടാണ് സൂര്യന്‍ തുടുത്തത്.
പ്രതിഷേധമായി കാക്കകള്‍ കരഞ്ഞു
വെളിച്ചം മുഖത്തടിച്ചപ്പോള്‍.

ചീവീടുകള്‍ നൃത്തം വക്കുന്നു:
പാട്ടു പാടുന്നു.
എരണ്ടകള്‍ കൂട്ടമായി ഇരുട്ടിലേക്ക് .
സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല.
ഫര്‍സാന കെ (+2)