2009, ജൂൺ 27, ശനിയാഴ്‌ച

ഓര്‍മയിലെ നക്ഷത്രങ്ങള്‍....

അങ്ങനെ മാധവിക്കുട്ടിയെന്ന കമലാദാസ് എന്ന കമലസുരയ്യയും യാത്രയായി. വിവാദങ്ങളുടെ ഈലോകത്തുനിന്ന്. അത്മഭാവങ്ങള്‍ പൂത്തുലഞ്ഞിരുന്നു അവരുടെ എഴുത്തില്‍. കനത്ത പ്രഹരശേഷിയായിരുന്നു അവയ്ക്ക്. വായനക്കാരെ അത് പലപ്പോഴും ഞെട്ടിച്ചു. പലപ്പോഴും ആഹ്ലാദഭരിതരാക്കി. സ്നേഹമാണ് ജീവിതത്തിന്റെ ഊര്‍ജം എന്നാവര്‍ത്തിച്ചുകൊണ്ടിരുന്നഈ വലിയ എഴുത്തുകാരിക്ക് "പെണ്‍കുട്ടിയുടെ" ആദരാഞ്ജലികള്‍.
* * * *
മലയാളഭാഷയുടെ സുല്‍ത്താന്‍, വൈക്കം മുഹമ്മദ്‌ ബഷീര്‍ നമ്മെ വിട്ടു പോയിട്ട് ഈ ജൂലൈ 5നു15വര്‍ഷംതികയുന്നു. അത്മാനുഭവങ്ങളുടെ പ്രകാശനമായിരുന്നു ബഷീറിന് എഴുത്ത്. അതിലൂടെഅദ്ദേഹം വായനക്കാരെ നവീകരിച്ചുകൊണ്ടിരുന്നു. ചെറിയതെന്നു നമ്മള്‍ കരുതുന്ന കാര്യങ്ങള്‍വലിയവയെന്ന് തന്റെ എഴു‌ത്തിലൂടെ അദ്ദേഹം തെളിയിച്ചു . ഭാഷയെന്ന ആയുധം എങ്ങനെഉപയോഗിക്കണമെന്ന അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുപോലെത്തന്നെ പെണ്ണവസ്ഥകളുടെചിത്രീകരണത്തിലും അദ്ദേഹം മിടുക്ക് തെളിയിച്ചു. കുഞ്ഞു പാത്തുമ്മയും പാത്തുമ്മയും സുഹറയുംസാറാമ്മയും നാരായണിയും .അവരുടെ ലോകങ്ങള്‍. അവരുടെ ഇടങ്ങള്‍.
* * * *

* * * *
'അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖം ഓര്‍ത്തുകൊണ്ടാണ്. അവസാനത്തെ ഓര്‍മസ്നേഹത്തിന്റെതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്. വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം.
രാധയും കൃഷ്‌ണനുംതമ്മിലുള്ള സ്നേഹം പോലെയാണ് അത്.' ......മാധവിക്കുട്ടി.

വിദ്യാരംഗം പ്രസിദ്ധീകരിക്കുന്ന "പെണ്‍കുട്ടി മാസികയുടെ"മുഖപ്രസംഗം.2009ജൂലൈ .

അഭിപ്രായങ്ങളൊന്നുമില്ല: